Tuesday, August 14, 2012

ഒറ്റ മൈന



ഒറ്റമൈനയെ കണ്ടാല്‍ ദുഃഖമാണ് ഫലം. 
ഇരട്ടമൈന സന്തോഷവും. 
സന്തോഷത്തിനും ദുഃഖത്തിനും മൈനക്കാഴ്ച കാരണമായി കരുതി! ഹോംവര്‍ക്ക് ശരിയാവാത്തതിന് രാമാഷ്‌ടെ കൈയില്‍നിന്ന് അടികിട്ടുമോ? 
കാഞ്ചന ടീച്ചറ് വന്നിട്ടുണ്ടാകുമോ? 
എന്നൊക്കെ അറിയാന്‍ പച്ചില മുകളിലേക്ക് ഇട്ടു നോക്കാം. 
ഇലയുടെ അകംപുറം ഉത്തരങ്ങളായി കരുതി മുകളിലേക്ക് ഒറ്റയൂത്താണ്. 
ഫലം അപൂര്‍വമായി മാത്രം ശരിയായി. ഫലിച്ചതുമാത്രം ഓര്‍ക്കുന്ന മനസ്സിന്റെ മറിമായത്തില്‍ പരീക്ഷണങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു.



പുതിയ യൂണിഫോമിന്റെ തുണിപ്പശിമയുടെ നനുനനുപ്പ്. നോട്ടുബുക്കുകളും പേനയും പെന്‍സിലുമെല്ലാം പുതിയത്. 
ടെക്സ്റ്റ് പുസ്തകങ്ങള്‍ പഴയതാണ്; ജയിച്ചവരില്‍ നിന്ന് വാങ്ങിയത്. പുസ്തകങ്ങള്‍ ചേര്‍ത്തുവെച്ച് കുറുകെ കൊളുത്തുന്ന ഇലാസ്റ്റിക്കും പഴയതുതന്നെ. അതില്‍ ബോള്‍പെന്നുകള്‍കൊണ്ട് കടുപ്പിച്ചെഴുതിയ പേരിന്റെ അക്ഷരങ്ങള്‍ ഇലാസ്റ്റിക് വലിയുമ്പോള്‍ വലുതായിവരും.

 

Saturday, August 11, 2012

സംവിധാനം: സന്ദീപ്‌ - പോത്താനി


വര്‍ഷങ്ങള്‍ക്കു മുന്പ് കന്നി മാസത്തിലെ ഒരു തണുത്ത പ്രഭാതത്തില്‍ ചിറക്കല്‍ സര്‍ക്കാര്‍ ആശുപത്രിയിലെ സരസ്വതി നേഴ്സിന്റെ ആഭിമുഖ്യത്തില്‍ കൈപ്പമംഗലത്തെ അമ്മ വീട്ടില്‍ 
സുഖ പ്രസവത്തിലൂടെ ഞാനെന്ന സംഭവത്തിന്റെ തുടക്കം.


വലിയവായില്‍ കരഞ്ഞ എന്നെ തൂക്കിയെടുത്ത് നല്ല തടിയന്‍ സുന്ദരന്‍ മോനാണ് എന്നു പറഞ്ഞ നേഴ്സിന്റെ കരിനാക്ക് മൂലമാണ് വിരൂപനും ശോഷിച്ചവനും ആയിരിക്കുന്നത്


സ്നേഹനിധികളായ മാതാപിതാക്കള്‍ എനിക്ക് "-സന്ദീപ്‌-"എന്ന് പേരിട്ടു
അങ്ങനെ, അന്ന്‌ തുടങ്ങിയ 'അമ്മയെ കഷ്ടപ്പെടുത്തല്‍' ഇന്നും തുടരുന്നു.


എട്ടാം ക്ലാസില്‍ നാലു കൊല്ലം തോറ്റപ്പോള്‍ പാട്ട പെറുക്കാന്‍ വന്ന തമിഴന് പാഠപുസ്തകങ്ങള്‍ മറിച്ചു വിറ്റ് മൊട്ടപൊരി വാങ്ങിത്തിന്ന് കൊണ്ട് വിദ്യയെന്ന അഭ്യാസത്തിനു വിരാമമിട്ടു.





ഉപരിപഠനം ദുര്‍ഗുണ പരിഹാര പാഠശാലയില്‍ .


പോലീസ് ജീപ്പിനും ജീവിതത്തിനും ഇടയിലെ നെട്ടോട്ടത്തിനിടയില്‍ മാടപ്രാവിന്റെ ഹൃദയം എന്‍റെ കയ്യില്‍ ഉണ്ടെന്നു തെറ്റിധരിച്ചു ഉമയെന്ന ഒരു ചുള്ളി പെണ്ണ് ഒന്ന് കൊത്തിയതെ ഓര്‍മയുള്ളൂ
ഇന്ന് ആ ദുരന്ത നിമിഷങ്ങളുടെ ഓര്‍മ്മകളും പേറി വസുദേവ് ,ഭഗവത് എന്നീ കൊച്ചു തെമ്മാടികളുടെ ഇടി കൊണ്ടു കഴിയുന്നു.


എന്‍റെ കുഗ്രാമമായ പോത്താനിയില്‍ ആദ്യമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച പരിഷ്കാരിയും ആദ്യമായി NH 47 കുറുകെ കടന്ന ധീരനും ഞാനാണെന്ന വിവരം അഹങ്കാരലേശമെന്യേ നിങ്ങളോട്‌ പറഞ്ഞുകൊള്ളട്ടെ

എന്നെ കുറിച്ച് ചിലത് :-
പ്രായം :മനസ്സിന് 17 ശരീരം സമ്മതിക്കുന്നില്ല
ഉയരം :ഇഷ്ടികയില്‍ കയറാതെ കുളിമുറിയിലേക്ക് എത്തി നോക്കാന്‍ കഴിയും
ഭാരം :കാട്ടൂര്‍ സ്റ്റേഷനിലെ പോലീസുകാര്ക്കെ അറിയൂ
സ്വപ്നം :പോത്താനി എന്നാല്‍ ഇരിഞാലക്കുടയിലാനെന്നും നമ്മുടെ സന്ദീപിന്റെ നാട് എന്നും അറിയപ്പെടണം
പ്രണയം :ഉണ്ടായിരുന്നു ഇനി ഉണ്ടാവില്ല
സങ്കടം :സേവന്സീസു ബാറിലെ സദാനന്ദന്‍ ചേട്ടന്റെ മകളുടെ കല്യാണം വിളിക്കാതിരുന്നത്
അത്ഭുതം :ചീഞ്ഞ പഴങ്ങളില്‍ നിന്ന് ചാരായം ഉണ്ടാകുമ്പോള്‍
കടപ്പാട് :എന്നെ ചുമന്ന ഗര്‍ഭപാത്രത്തിനോട്
സ്വഭാവം :കണ്ടാല്‍ മാന്യനെന്നു തെറ്റിദ്ധരിക്കും
വെറുപ്പ് :എടതിരിഞ്ഞിയിലെ ബിജെപി..............ഇല്ല ആരോടും ഇല്ല
ഇഷ്ടം :ചെമ്പരത്തി പൂവുകളോട്
ആരാധന :മഹാനായ കലാകാരന്‍ ടിജി രവി, നടി സീമ
ചിന്തിക്കാന്‍ കഴിയാത്തത് :കള്ള് ഷാപ്പുകള്‍ ഇല്ലാത്ത ലോകത്തെക്കുറിച്ച്
മദ്യപാനികളോടുള്ള സമൂഹത്തിന്റെ അവഗണന അവസാനിപ്പിക്കുക
ആനയും അമ്പാരിയുമായി എഴുന്നുള്ളിക്കണം എന്നൊന്നും പറയുന്നില്ല
പാമ്പ് ,കുടിയന്‍ എന്നീ വാക്കുകള്‍ ഒഴിവാക്കി കുറഞ്ഞപക്ഷം ഒരു മദ്യപാനസ്നേഹി എന്നെങ്കിലും വിളിച്ചുകൂടെ ?
ദേഷ്യം :ഗോസിപ്പുകള്‍ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ഒന്നു മനസ്സിലാക്കണം എല്ലാവരും പറഞ്ഞു നടക്കുന്ന പോലെ എനിക്ക് ആ കുന്നുമ്മല്‍ ശാന്തയുമായി ഒന്നുമില്ല സത്യം പരിചയം ഉണ്ട് അത്രമാത്രം
സമര്‍പ്പണം :ഇരുളടഞ്ഞ എന്‍ അകതാരില്‍ കണ്ണീരും കിനാവും കോരിനിറച്ച ജയില്‍ മേറ്റ്സിനു എന്റെ മുന്‍പില്‍
ഇപ്പൊ ഞാന്‍ എന്ന പ്രസ്ഥാനത്തെക്കുറിച്ച് ഒരു ഐഡിയ കിട്ടിക്കാണും എന്ന് വിശ്വസിക്കുന്നു
കഥ, തിരക്കഥ ,സംഭാഷണം ,സംവിധാനം: സന്ദീപ്‌ - പോത്താനി


വിവരണം പകര്‍പ്പവകാശത്തിനു വിധേയമാണ്.

Thursday, August 2, 2012

ഒടുക്കത്തെ ഹര്‍ത്താല്‍

ജയരാജന്റെ അറസ്റ്റ് നിയമപരം: മുഖ്യമന്ത്രി

ജയരാജനെ ബോധപൂര്‍വ്വം വേട്ടയാടുന്നു: പിണറായി


ജയരാജന്റെ അറസ്റ്റ് പക്ഷപാതപരം: വിഎസ്


ആരൊക്കെ എന്ത് പറഞ്ഞാലും ഇതു ക്രൂരതയാണ്

മ്ദ്യപാനികളോട് കാട്ടുന്ന അവഗണനയാണ്
ഇന്നാണെങ്കില്‍ ഒന്നാം തിയതി ഒരു തുള്ളി തൊട്ടിട്ടില്ല നാളേക്ക് വാങ്ങി വക്കാനും പറ്റിയില്ല ഞങ്ങള്‍ക്കിവിടെ ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ..........

ആലോചിക്കുമ്പോള്‍ എനിക്ക് സങ്കടം വരുന്നു മദ്യമില്ലാതെ മലയാളിക്ക് എന്ത് ഹര്‍ത്താല്‍